Monday, June 18, 2012

What Neyyattinkara leaves behind

നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പു ഫലം പ്രതീക്ഷിച്ചിരുന്ന പോലെ യു ഡി എഫിന് അനുകൂലമായെങ്കിലും പല ചോദ്യങ്ങളും ബാക്കി വെച്ചാണ് അത് പോകുന്നത് എന്ന യാഥാര്‍ത്ഥ്യം കാണാതിരുന്നു കൂടാ. ജനവിധിയുടെ അവലോകനങ്ങള്‍ മുന്‍പൊന്നും കാണാത്ത, അന്നൊക്കെ പുചിച്ചിരുന്ന തലങ്ങളിലൂടെ ആണ് ഇന്നു നേതാക്കന്മാരും ചിന്തിക്കുന്നത് എന്നത് നമ്മള്‍ ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കേണ്ട ഒന്നാണ്.

അഞ്ചാം മന്ത്രി വിവാദം വേണ്ട വിധം കൈകാര്യം ചെയ്യുന്നതില്‍ യു ഡി എഫ് നേതൃത്വത്തിന് പറ്റിയ വീഴ്ചയുടെ തുടര്‍ച്ചയാണ് ഇലക്ഷന്‍ അവലോകനത്തിലും അവര്‍ തുടര്‍ന്ന് പൊയ് കൊണ്ടിരിക്കുന്നത്. അഞ്ചാം മന്ത്രിയും സെല്വരജിന്റെ കാലുമാറ്റവും ഒക്കെ പല തവണ ചര്‍ച്ചക്ക് വിധേയമാക്കി നശിപ്പിച്ചതിന് കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ കെടുകാര്യസ്ഥത മാത്രം ആണ് കാരണം.
തങ്ങള്‍ പ്രഖ്യാപിച്ച അഞ്ചാം മന്ത്രി ഒരു ആജ്ഞ പോലെ ചിത്രീകരിക്കാന്‍ RSS അജണ്ട ഉള്ള ചില മാധ്യമങ്ങള്‍ തയ്യാറായപ്പോള്‍, അത് ഞങ്ങള്‍ നേരത്തെ പ്രഖ്യപിച്ചതായിരുന്നു എന്നാ ഒരൊറ്റ വാക്കില്‍ കോണ്‍ഗ്രസിന്‌ അവസാനിപ്പിക്കാമായിരുന്ന  ഒരു വിഷയം ആയിരുന്നു. എന്നാല്‍ അതിട്ടു നീട്ടി, രാഷ്ട്രീയകേരളം ഒട്ടും വില കല്‍പ്പിക്കാത്ത ചിലരുടെ വിശകലനത്തിന് പാത്രമാക്കി നശിപ്പിച്ചു. ആ വിഷയങ്ങള്‍ എല്ലാം മാറി തിളക്കമാര്‍ന്ന ഒരു വിജയം നേടിയിട്ടും, ഭൂരിപക്ഷം മതിയായില്ല എന്ന വിശകലനത്തിന് പോയ കോണ്‍ഗ്രസ്‌ നേതാക്കള്‍, ബി ജെ പിയുടെ അധിക വോട്ട് ലീഗിന് ഒരു മന്ത്രിയെ കൂടി നല്‍കിയത് കൊണ്ട് ആണ് എന്നു പരസ്യമായി അഭിപ്രായപെടുന്നത്, എന്ത് ലക്ഷ്യത്തിനാണു എന്ന് മനസിലാകുന്നില്ല.

സ്വതന്ത്രമായി വീക്ഷിച്ചാല്‍, ശെല്‍വരാജും യു ഡി എഫും നേടിയത് എല്‍ ഡി എഫിന്റെ സിറ്റിംഗ് സീറ്റ്‌ ആണ്. എല്‍ ഡി എഫിന്റെ രാഷ്ട്രീയനിലപടുകളോടുള്ള അകല്‍ച്ചയും, കേന്ദ്ര ഗവണ്മെന്റ് കാണിച്ച പിടിപ്പുകേടുകളും കാരണം യു ഡി എഫില്‍ നിന്ന് അകന്ന ചിലര്‍ ആണ് ഇത്തവണ ഒ രാജഗോപാലിന് വോട്ട് ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരിടത് രണ്ടാം സ്ഥാനത് വരെ എത്തിയ നേതാവിന്റെ വിജയത്തില്‍ കുറഞ്ഞ ഒന്നും പ്രതീക്ഷികതിരുന്ന ബി ജെ പിക്ക് അവര്‍ നേടാത്ത അര്‍ഹിക്കാത്ത പ്രാധാന്യം ആണ് ഇപ്പൊ യു ഡി എഫ് നേതാക്കള്‍ ഈ പുതിയ 5ആം മന്ത്രി വിവാദം കൊണ്ട് അറിയാതെ നല്‍കുന്നത്.

NSS മേധാവി സുകുമാരന്‍ നായര്‍ക്ക്  പണിക്കരുടെ ജനസമ്മതി ഇല്ല എന്ന് അറിയാവുന്നത് കൊണ്ട് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളെ അവ അര്‍ഹിക്കുന്ന പ്രാധാന്യമായ ചവറ്റുകൊട്ടയില്‍ തള്ളാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം പേടിച്ചത് എന്തിനായിരുന്നു? അവര്‍ക്ക് അറിയില്ലേ കേരളത്തിലെ ജനങ്ങളെ? ഏതെങ്കിലും മതനേതാവ്‌ പറഞ്ഞാല്‍ അതിനു അനുസരിച്ച് വോട്ട് ചെയ്യാന്‍ മലയാളി തയ്യാറല്ല എന്നാ കാര്യത്തില്‍ ആര്‍ക്കാണ് സംശയം? ലീഗ് നേതൃത്വത്തിന്റെ ഭാഗം ആയതു കൊണ്ട് മാത്രമാണ് പാണക്കാട് തങ്ങളുടെ വാക്കുക്കള്‍ക്ക് പോലും മുസ്ലിം സഹോദരന്മാരില്‍ രാഷ്ട്രീയമായ പ്രസക്തി ഉള്ളത്. എ പി യുടെയോ ജമാതിന്റെയോ അണികള്‍ പൂര്‍ണമായും അവരുടെ മതനേതൃത്വം അഭിപ്രയപെടുന്നതിനു അനുസരിച്ച് ആണ് വോട്ട് ചെയ്യുന്നത് എന്ന് അവര്‍ പോലും വിശ്വസിക്കില്ല. എന്നിട്ടും കോണ്‍ഗ്രസിന്‌ ഇതെന്താ മനസ്സിലാകാത്തത്?

ഇങ്ങു മലബാറില്‍, കോണ്‍ഗ്രസ്‌ ഇന്ന് നാലാം സ്ഥാനത്തേക്ക് ഇകഴ്ത്തപെട്ടു കൊണ്ടിരിക്കുന്നു. മലപ്പുറത്തു പണ്ടേ കോണ്‍ഗ്രസ്‌ മൂന്നാം പാര്‍ട്ടി ആയിരുന്നു. ഇന്ന് കോണ്‍ഗ്രസ്‌ അനുദിനം ചെറുതായി കൊണ്ടിരിക്കുക  ആണ്. സി പി എമ്മില്‍ നിന്ന് കൊഴിയുന്ന അണികളില്‍ നല്ലൊരു ശതമാനവും ഇന്ന് പൊയ് ചേരുന്നത് ലീഗിലേക്കോ ബിജെപിയിലേക്കോ ആണ്. ഇതില്‍ ബിജെപിയിലേക്ക് പോകുന്ന സുഹുര്തുക്കളെ ഒരിക്കലും ലീഗിലേക്ക് ആകര്‍ഷിക്കാന്‍ കഴിയില്ല.

ലീഗിന്റെ അഞ്ചാം മന്ത്രി വിവാദവും ശെല്‍വരാജിന്റെ സ്ഥാനര്തിത്വവും ചര്‍ച്ച ചെയ്യുന്നതിന് പകരം കോണ്‍ഗ്രസ്‌ നേതൃത്വം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നിര്‍ബന്ധമായും ഉത്തരം കണ്ടതേണ്ടവയും

മലബാറില്‍ യു ഡി എഫ് എന്ന് പറഞ്ഞാല്‍ അത് ലീഗിന്റെ മാത്രം ഉത്തരവാദിത്തം ആണോ?

ആരാണ് കോണ്‍ഗ്രസ്‌ ഇന്ന് കാണുന്ന യഥാര്‍ത്ഥ ശത്രു? എല്‍ഡിഫോ, ബിജെപിയോ അതോ സഖ്യകക്ഷികളോ?  

എന്താണ് കോണ്‍ഗ്രസ്‌ അതിന്റെ സ്വന്തം വളര്‍ച്ചക്ക് ചെയ്യുന്നത്? രാഹുല്‍ ഗാന്ധിയുടെ പ്ലാനിംഗ് വെറുതേ നടപ്പാക്കി എന്നത് ഒരു കടമ കഴിക്കലിന്റെ ഉത്തരവാദിത്തതോടെ മാത്രം ആയിരുന്നോ?

യു ഡി എഫിന്റെ പുറത്തു നിന്നുള്ളവര്‍ മാനസന്തരം വന്നു ചേരും എന്നാണ് പ്രതീക്ഷയെങ്കില്‍ അതിനു ഒരു പാട് വില നല്‍കേണ്ടി വരും. സ്വന്തം അനുയായികളെ വേദനിപ്പിചെക്കാവുന്ന പലതും ചെയ്യേണ്ടി വരും.
അകത്തുള്ള പാര്‍ടികളില്‍ നിന്ന് ആളെ എടുക്കാന്‍ ശ്രമിച്ചാല്‍ അത് ഇരിക്കുന്ന കൊമ്പ് മുറിക്കല്‍ ആയിരിക്കും.
മാധ്യമങ്ങളുടെ ഇടപെടല്‍ ഇനി ഒരു പാര്‍ട്ടിക്കും പതിവില്‍ കവിഞ്ഞ സഹിഷ്ണുത കാണിക്കാന്‍ അവസരം നല്‍കില്ല. അത്തരമൊരു റിസ്ക്‌ എടുക്കാന്‍ മാത്രം ശക്തമോ ഇന്നത്തെ കോണ്‍ഗ്രസ്‌?


Monday, October 31, 2011

ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്ന മലയാളി

When I thought of writing this article, I wanted to ensure that I showed some responsibility, prior to the promotional works of this article on the net. 
എന്തിനു നമ്മുടെ നാടിന്റെ കുറ്റം പറയുമ്പോള്‍, ബാക്കിയുള്ളവര്‍ അത് വായിച്ചു ചിരിക്കണം? എന്റെ പേര്‍ സന്തോഷോ, മറ്റു ആലങ്കാരിക പദങ്ങള്‍ ചേര്‍ത്തതോ അല്ലല്ലോ. അപ്പൊ വായിക്കുന്നവര്‍ ആദ്യം വായിക്കുന്ന തലക്കെട്ട്‌  മലയാളത്തില്‍ ആകാം എന്ന് കരുതി. ഇനി ഭാഷ അറിയാത്ത എന്റെ വിദേശ മലയാളി സുഹുര്തുക്കള്‍ക്കും ഈ അക്ഷരങ്ങള്‍ കാണുമ്പോ, നമ്മുടെ സംസ്ഥാനത്തിന്റെ വിഷയം ആണ് എന്ന് തോന്നിക്കോളുമല്ലോ എന്നും നിരീക്ഷിച്ചു,

The base of this argument is derived while we take into consideration about ours, and our governments policy in matters that are going to be our future's concerns. And unfortunately, these issues are all related to bare necessities, that is, Shelter and food.

By the word shelter, I mean the place for a person to live, the hygiene, the security and the transport facilities he enjoys to work and pleasure.
By food, I include, the quality and availability of bare necessities

Why is it that our politicians silent or rather reluctant in addressing their views in these subjects?
Why is that the media only ready to bring in more stats and scoops rather than address the issue itself?
Why is that we keep on blaming others than actually get into solutions;which IS our responsibility towards our children.
Or is it that; we now hope, pray and want to migrate from our state?

Is it too late for us, to be in our state and be proud of it?......

to be continued in two more posts

Monday, September 5, 2011

Teachers Day:

Yesterday, India celebrated Teachers day. When I was a student, that was a good day to polish and pamper teachers that I liked. Teachers who made difference to my outlook to studies and subjects. Teachers who made me get my vision today. This includes everywhere from school to college.

But when time passed by and I became a businessman, I forgot even the concept. I didn't find any relevance to it, apart from just a "feel good" phrase. Oh Come on, what so special about teachers? They were just doing their duty and they have got the appreciation they deserve. Be it the pay or the affection.

But, today my perspective have altered. Blessed are those students, who now know their teacher's  mobile phone numbers. With just by forwarding a sms, into the group they have saved as teachers, they can really fast communicate to those teachers that they feel are worthy of their gratitude. And the difference it makes to the teachers that receive them are just too huge.

After three years of teaching, yesterday; I received a few sms, from some of my favorite students. One name amongst the senders, was not that familiar to me. But still; the impact that all of those sms,  is just out of the world. All of the senders are either working or doing their PG. I felt pampered, proud and also privileged. Each of those sms that ended with happy Teachers day generated the same feeling of my 4 year old son wishing me my birthday on phone.

Love you all my students