Thursday, January 16, 2014

25 years.......



പ്രേം നസീര് എന്ന മലയാള സിനിമശാഖ അവസാനിച്ചിട്ട് 25 കൊല്ലം കഴിഞ്ഞു.

എനിക്കും ഈ പ്രസ്ഥാനത്തിന്റെ അവസാനവുമായി ബന്ധപെട്ടു ഒരു ചെറു ഓർമ്മ  ഉണ്ട്. ഏതു വിഷയത്തിലും അതിൽ നേരിട്ടും അല്ലാതെയും പങ്കു പറ്റുന്നവർക്ക് അവരുടേതായ രീതിയിൽ  ആയിരിക്കുമല്ലോ ആ വിഷയത്തിൽ സ്മരണകൾ. ഒരാളുടെ സങ്കടം മറ്റൊരാളുടെ സന്തോഷവും വേറെ ഒരാളുടെ അഹങ്കാരാവും ആകാം.

ധ്വനി .

 പ്രേംനസീർ  എന്ന അതുല്യമനുഷ്യന്റെ അവസാന ചിത്രം ഇറങ്ങിയിട്ടും 25 വർഷം. ഒരു പക്ഷെ ഒരു മകനും ലഭിക്കാത്ത ഒരു സർപ്രൈസ് കിട്ടിയിട്ടും 25 വർഷം കഴിഞ്ഞു. ആ മകൻ ആണ് ഞാൻ 

പ്രേം നസീർ  എനിക്ക് അന്ന് "പ്രശ്നം ഗുരുതര"ത്തിലെ പാവം ആളും; "ഇരട്ടിമധുര"ത്തിലെ പാവംഅച്ഛനും  മാത്രമായിരുന്നു. അതിലപ്പുറമൊന്നും അദ്ദേഹത്തിലെ കലാകാരനെ അന്ന്  എനിക്കറിയില്ല. 

എന്റെ സ്മരണ "ധ്വനി" എന്ന സിനിമയിൽ ആണ്. തൃശൂർ രാംദാസ് തിയേറ്ററിൽ പോയി ആ സിനിമ എന്റെ ഉപ്പ കാണിച്ചു തന്നപ്പോ ഞാൻ പുതിയ ഒരു സ്ഥലം കണ്ട സന്തോഷത്തിൽ ആയിരുന്നു. എന്റെ വീട്ടില് ഇടയ്ക്ക്  വന്നു ഞങ്ങൾ ഇളയവരെ കളിപ്പിച്ചു താമസിച്ചിരുന്ന മൂത്ത കസിൻസ്  മുനീർകാക്കയുടെയും  സാബിതാത്തയുടെയും നാട് എന്നതിൽ  കവിഞ്ഞു  ഒരു പ്രത്യേകതയും അന്ന് എനിക്ക് തൃശ്ശൂരിനുള്ളതായി അറിയില്ല. 

ദുബൈയിൽ നിന്നും നാട്ടില എത്തി കേവലം നാല്   വര്ഷം പോലും ആയിരുന്നില്ല അന്ന് 11 വയസുള്ള എനിക്ക്. ശരാശരി  NRI കുട്ടികളുടെ എല്ലാ കുറവുകളും അന്ന് എനിക്ക് ഉണ്ടായിരുന്നു.

അങ്ങനെ ആ സിനിമ  കണ്ടു തുടങ്ങി. സ്ക്രീനിൽ " നിർമാണം അംജദ് അലി" എന്ന് കണ്ടപ്പോൾ ഞാൻ കൗതുകത്തോടെ എന്റെ ഉപ്പനോട് പറഞ്ഞു " ഹായ്; അയാൾക്കും എനിക്കും ഒരേ പേര്". 

"അത് നീ തന്നെയാടാ "; എന്റെ ഉപ്പ ഒരു കള്ളചിരിയോടെ എന്നോട് പറഞ്ഞു. ഞാൻ ഞെട്ടി. ഉപ്പാന്റെ മുഖത്ത് ഒരു ജേതാവിന്റെ ഭാവം ഉണ്ടായിരുന്നു. അപൂർവമായി മാത്രമേ ഉപ്പാന്റെ മുഖത്ത് ഞാൻ കണ്ടിട്ടുള്ളു,. അത് കൊണ്ട് തന്നെ ആ വാക്ക് വിശ്വസിക്കാതിരിക്കാൻ എനിക്ക് തോന്നിയില്ല.  നിർമാണം  എന്ന വാക്കിന്റെ അർത്ഥം പോലും എനിക്കറിയില്ല. എങ്കിലും പടം വിട്ടപ്പോൾ നെഞ്ചും വിരിച്ചു നടന്നു ഞാൻ. 

എത്ര പേർക്ക് ഈ സന്തോഷം ഉണ്ടായിട്ടുണ്ടാകും എന്ന എനിക്ക്  അറിയില്ല. ഒരു നാൾ തന്റെ പേര്  സ്ക്രീനിൽ   വരുന്നത് സ്വപ്നം കണ്ടു ഇന്നും ഒരു പാട് പേർ ജീവിക്കുന്നുണ്ട് . അന്ന് എന്റെ ഉപ്പ എനിക്ക് തന്നത് അത്രയും വലിയ ഒരു സർപ്രൈസ് ആയിരുന്നു.

അന്ന് മുസ്ലിം സമുദായത്തിനിടയിലെ സാധാരണക്കാരന്റെ കാഴ്ചപാടിൽ "ബ്ലാസ്ഫെമി" ആയിരുന്നു സിനിമ. അപ്പോഴാണ് ഒരു ഉൾനാട്ടിൽ ജനിച്ച എന്റെ ഉപ്പ സിനിമ നിർമാണം ചെയ്യുന്നത്. കേരളമെമ്പാടും ഒരു വിതരണശൃംഖല കെട്ടിപടുക്കുന്നത്. വീട്ടിലെ ഫോണ്‍ 2 ഡിജിറ്റ് മാത്രമായിരുന്ന കാലത്ത്; 1 മണിക്കൂർ കഴിഞ്ഞു ലൈറ്റ്നിങ്ങ് കാൾ കണക്റ്റ് ആകുന്ന കാലത്ത്; റോഡിൻറെ പര്യായം അംബാസഡർ ആയിരുന്ന കാലത്ത്; യാതൊരു മുൻപരിചയവും ഇല്ലാത്ത മേഖലയിൽ, ഒരു ഉൾഗ്രാമത്തിൽ നിന്നുമൊരാൾ  ഇത്തരം ഒരു സംരംഭം തുടങ്ങിയതിനെ ചെറുതായി കാണാൻ എനിക്കാകില്ല.(വെറുതെ ഒന്നുമല്ല മൂപർ മന്ത്രി ആയത്. കഴിവുണ്ടായിട്ടു തന്നെയാ)
     
ഇതിനൊരു സ്മരണിക എന്ന നിലയിൽ "ധ്വനി" എന്ന സിനിമയുടെ ഒരു റീമേയ്ക്ക് ചെയ്താലോ എന്ന ഒരു ആശയം ഞാൻ ആലോചിച്ചിരുന്നു. ടെലിഫിലിം ആയിരുന്നു മനസ്സിൽ. ഏഷ്യാനെറ്റ്‌ റേഡിയോയിൽ ഉണ്ടായിരുന്ന മൌരിൻ റിയാസ് എന്റെ കസിനാണ്. ഒരു സ്ലോട്ട് ഒപ്പിക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോ; ഡേയ്ലികളുടെ കാലത്ത് അത് പാട് ആണെങ്കിലും; ക്ലയന്റ് ഉണ്ടെങ്കിൽ ചാനൽ എടുക്കാതിരിക്കില്ല എന്നാ ധൈര്യം തന്നു. എന്റെ ഒപ്പം പഠിച്ച രഞ്ജിത്ത് ശങ്കറെ ചാറ്റിനു  കിട്ടി. അവനപ്പോ സിനിമ മൂത്ത് ജോലി വിട്ട സമയം. അവനും പ്രൊജക്റ്റ്‌ മുന്നോട്ട് കൊണ്ട് പോകാൻ ഒരു താല്പര്യം ഉണ്ടായിരുന്നു. പക്ഷെ എല്ലാതും ഒന്ന് തുടങ്ങാൻ ഏറ്റവും വലിയ ഒരാൾ തീരുമാനിക്കണമല്ലോ . പടച്ചോൻ. മൂപർ സമ്മതിച്ചില്ല. മൌറി;അംബുവിനെ പ്രസവിക്കാനും പോയി; രഞ്ജിത്ത്"പുണ്യാളൻ  അഗർബതി"യിൽ അസിസ്റ്റന്റ്‌ ആകാനും. ഞാൻ ആണേ പ്രവാസിയുടെ ന്യായീകരണങ്ങൾ കണ്ടെത്തി ഐഡിയ  പെട്ടിയിലും വെച്ചു.

എന്നാലുംആഗ്രഹിക്കുന്നുണ്ട്.

 ആരെങ്കിലും ധ്വനിക്കൊരു റീമേയ്ക്ക് ചെയ്യുന്നത് കാണാൻ.

 അന്ന് നസീർ സാറും ജയഭാരതി ചേച്ചിയും ചെയ്ത ജോഡി ഇന്ന്അദ്ദേഹത്തെ മിമിക് ചെയ്തു ജീവിതം തുടങ്ങിയ  ജയറാം സാറും ശോഭന/പാർവതി ചേച്ചിമാരിൽ ആരെങ്കിലും ചെയ്തു കാണാൻ.

കെപി  ഉമ്മർ സര് ചെയ്ത മന്ത്രിവേഷം ഇന്ന്അതിലെ മകന്റെ റോൾ ചെയ്ത  സുരേഷ്ഗോപി സർ ചെയ്യാൻ.

"വെട്ടുകുഴി";(തിലകൻ സാറുടെ പേര്,അന്ന് ആ കാരക്ടരുടെ പേര് ആയെ അറിയുമായിരുന്നുള്ളൂ);ആര് ചെയ്യും എന്നതിന് ഒരു വ്യക്തമായ ഉത്തരം എനിക്കില്ല. ഒരു പക്ഷെ ഇന്ദ്രജിത്ത്?

ആ സിനിമയിൽ അഭിനയിച്ച ഇന്ന് ഇല്ലാത്ത ഇത്ര പേരുടെ പേരെ എനിക്ക് ഓര്മ വരുന്നുള്ളൂ. പിന്നെ യൂസഫലി കേച്ചേരി-നൌഷാദ്‌ എന്ന ഇമ്പോസ്സിബ്ൾ ജോഡിയുടെ 6 പാട്ടുകളും 


ഇത് സംഭവിക്കാതിരിക്കില്ല എന്ന് മനസ്സ് പറയുന്നു 


വാൽകഷ്ണം : ആകെ ഒരു സീൻ മാത്രമാണ് ഓര്മ.
 വെട്ടുകുഴി,ജഗതിയും ഇന്നസന്റും നിൽക്കുന്നിടത്ത് വന്നിട്ട് പറഞ്ഞിട്ട് പോകും അയാളും ജഡ്ജിയും ഒരു മിച്ചു പഠിച്ചതാണ് എന്ന്. അപ്പൊ ഇന്നസൻറ് ജഗതിയോട് ചോദിക്കും ഈ വെട്ടുകുഴി കുറെ പഠിച്ചതാണല്ലേ? കണ്ട തോന്നില്ല. 
അപ്പൊ ജഗതിയുടെ മറുപടി ഒപ്പം പഠിച്ചിട്ടുണ്ടെങ്കിൽ അത് ഒന്നാം ക്ലാസിൽ മാത്രം ആയിരിക്കും. അതിനപ്പുറം എന്തായാലും ഉണ്ടാകില്ല. 

Sunday, January 5, 2014

Its 2014; isnt it?

ഒരു പുതുവർഷം
ഒരു പുതുസത്യം ചെയ്യൽ
അധികമൊന്നും സമയമാകും മുന്നേ അത് തെറ്റിക്കൽ

ഇപ്പൊ അത് തെറ്റിക്കുന്നതിൽ പോലും ഒരു പുതുമ ഇല്ല

പക്ഷെ ഇത്തവണ ഒരു തീരുമാനം എടുക്കാൻ തന്നെ തീരുമാനിച്ചു,

ഈ വർഷം ഞാൻ പരീക്ഷണങ്ങൾക്ക് നീക്കി വെക്കാൻ പോകുന്നു

ഓരോ മാസത്തിന്റെയും അവസാനത്തിൽ കണക്കു നോക്കുമ്പോഴും എന്തെങ്കിലും ഒന്ന് ഞാൻ പുതിയത് ചെയ്തിരിക്കും

ഈ വർഷം തുടങ്ങിയതെ ഒരു പുതുരാജ്യത്താണ്. തായ്‌വാൻ. സംഗതി ടൂർ ആയിരുന്നില്ല. ഔദ്യോഗികം ആയിരുന്നു. എങ്കിലും ഈ തീരുമാനം തായ്‌വാൻ തന്നതാണ്. ഭൂമികുലുക്കം സ്ഥിരമായ ഒരു നാട്ടിൽ അന്നേ വരെ ആരും ലോകത്ത് കണ്ടിട്ടില്ലാത്ത ഉയരത്തിൽ; 101 നിലയിൽ; അവരുണ്ടാക്കി. ഇന്നത്‌ നാലാം സ്ഥാനത്താകാം. എങ്കിലും അത് നിലവ്ൽ വന്നു 6 കൊല്ലം അത് തന്നെ ആയിരുന്നു ഒന്നാമൻ. അതും ഭൂമികുലുക്കത്തിൽ വീഴാതിരിക്കാൻ ഉള്ള സംവിധാനം സഹിതം

സ്റ്റീവ് ജോബ്സ് ഒരിക്കൽ പറഞ്ഞു ; ഇതെന്റെ അവസാനദിനം ആണെങ്കിൽ ഇന്ന് ഉദ്ദേശിച്ച കാര്യമാണോ ഞാൻ ചെയ്യുക? ഇതിനുത്തരം അല്ല എന്ന് ഉത്തരം ആവര്ത്തിച്ചു കിട്ടുമ്പോൾ; എന്തെങ്കിലും പുതുത് ചെയ്യാൻ ആയി.

അതാണ്‌ ഈ തീരുമാനത്തിനും ആധാരം  

Wednesday, December 11, 2013

AAP: A continuation or the beginning?

http://timesofmalabar.blogspot.ae/2011_05_01_archive.html

ആദ്യം തന്നെ ഒരു ലിങ്ക് വെച്ചത് ഞാൻ പറയാൻ പോകുന്ന കാര്യങ്ങളിലേക്ക് ഒരു നല്ല ആമുഖം ആയതു കൊണ്ടാണ്. അന്നും കുറെ കമന്റുകൾ അവ  ശരി വെച്ചും എതിർത്തും  എനിക്ക് കിട്ടിയിരുന്നു.

ഇത് തന്നെ ആണ് ഈ ഇലക്ഷനിൽ ഡൽഹിയിൽ കണ്ടതും. അഭ്യസ്തവിദ്യർ കൂടുതൽ ഉണ്ടാകുമ്പോൾ; അപ്പോഴുള്ള വ്യവസ്ഥിതിക്ക് ഒരു എതിരഭിപ്രായം എല്ലാ കാലത്തും എല്ലാ സമൂഹത്തിലും ഉണ്ടാകാറുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യം ആണെങ്കിലും; കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റ്; വിമോചനസമരം; നക്സൽ കാലഘട്ടം ഒക്കെ അതിനു ദൃഷ്ടാന്തരങ്ങൾ തന്നെ. അത് തന്നെ ആണ് ആം ആദ്മി പാർട്ടിയും അതിന്റെ പ്രകടനവും മുന്നോട്ട് വെക്കുന്നതും


ഈ റിസൾട്ട്‌ ഉണ്ടാക്കുന്ന ഉടൻ പ്രതിഫലനം ഒരു പാട് യുവാക്കൾ; സ്ഥിരം വരുമാനക്കാർ; ഫേയ്സ് ബുക്ക് / ബ്ലോഗ്‌ ലോകത്തിനും പുറത്ത് രാഷ്ട്രീയ പ്രവർത്തനം  ആരംഭിക്കും. ഈജിപ്തിലെ ജാസ്മിൻ വിപ്ലവം പോലെ ശക്തി പ്രാപിച്ചെന്നും വരും. "ഡിസംബറിന്റെ പെണ്‍കുട്ടി"ക്ക് ഒരു വയസ്സ് തികയും  മുന്നേ ഇന്ന് ഡൽഹിയിൽ ഉണ്ടായ ഇലക്ഷൻ ഫലം അത് തന്നെ ആണ് സൂചിപ്പിക്കുന്നത്. പക്ഷെ എന്ത് ആണ് ഇത് വരുത്താൻ പോകുന്ന കാതലായ വ്യത്യാസം?


ആം ആദ്മി പാർട്ടി ആകെ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം സുതാര്യത മാത്രമാണ്. പിന്നെ ഇലക്ഷൻ രണ്ടരവർഷം കൂടുമ്പോൾ നടത്തേണ്ട ഒന്ന് ആക്കി മാറ്റും എന്നും. ജന്പാൽ ബിൽ തത്വത്തിൽ പുതുത് ആണെങ്കിലും വിജിലൻസ് വകുപ്പ് ഇന്ന് എന്ത് കൊണ്ട് പരാജയം അഥവാ അപര്യാപ്തം എന്ന് തോന്നുന്നോ; ആ കാരണം നാളെ ലോക്പാൽ ഓംമ്പുട്സ്മാനും സംഭവിക്കാം. കാലതാമസം കാരണം ഒരു പ്രതിയെ കുറിച്ച് അന്വേഷിക്കണ്ട എന്ന തീരുമാനം എടുത്ത നാട് ആണ് നമ്മുടെ അഭ്യസ്തവിദ്യരുടെ സ്വന്തം കേരളം. ഈ സാഹചര്യത്തിൽ ആം ആദ്മി പാർട്ടിയുടെ നയങ്ങൾക്ക് ആഴമുണ്ട് എന്ന് നിരീക്ഷിക്കാൻ ആകില്ല.

അഴിമതിയെ അംഗീകരിക്കുക അല്ല; പക്ഷെ അതില്ലാതെ ആക്കുക അസംഭവ്യം ആണ്. ഈസ്റ്റ്‌ ഇന്ത്യ കമ്പനിയിൽ വളരുന്ന അഴിമതിയെ ബ്രിട്ടീഷ്‌ പാർലമെന്റ് പതിനെട്ടാം നൂറ്റാണ്ടിൽ തന്നെ ചർച്ച ചെയ്തതാണ്. കുടുംബതാല്പര്യത്തിനു മുകളില രാജ്യതാല്പര്യം ഉണ്ടാകുന്ന നാൾ വരെ അഴിമതി ഇല്ലായ്മ ചെയ്യുക ഒരു മോഹന സുന്ദര സ്വപ്നം മാത്രം ആയിരിക്കും. ഇന്ത്യയുടെ ചില പ്രത്യേകസാഹചര്യങ്ങളെ ചൂണ്ടികാണിച്ചു നാരായണമൂർത്തി എഴുതിയ പുസ്തകത്തിൽ ഈ വിഷയത്തെ കുറിച്ച് ആഴത്തിൽ വിവരിച്ചിട്ടുണ്ട്.

ഇന്നുള്ള പാർട്ടികളുടെ രീതിയിൽ ജനങ്ങൾക്ക്‌ താല്പര്യമില്ല എന്ന് എന്റെ നിരീക്ഷണം ഇന്ന് ഡൽഹിയിലെ ആപ് അടിവരയിട്ടു ഉറപ്പിച്ചു. പക്ഷെ ഒരു ബദൽ ഉണ്ടാക്കി എടുക്കാൻ ഇനിയും ഏറെ ദൂരമുണ്ട്.

ഇനി ഉണ്ടാകാൻ പോകുന്ന കാര്യം; ഒരു പുതിയ വോട്ട് ബാങ്ക് നിർവച്ചിക്കപ്പെട്ടു എന്ന് സത്യമാണ്. നികുതിദായകന്റെ ഒരു വോട്ട് ബാങ്ക്. ഇതിനു മതത്തിന്റെയോ; ജാതിയുടേയോ മുഴകൾ ഇല്ല എന്നുള്ളത് ഒഴിച്ചാൽ ഇതും അവസാനം ഒരു പുതിയ സമ്മർദ്ദശക്തിയായി തീരുമെന്ന്  മാത്രമായിരിക്കും.

അവരുടെ ഉദ്ദേശശുദ്ധിയിൽ എനിക്ക് സംശയമേതുമില്ല. പക്ഷെ സമൂഹത്തിൽ തന്നെക്കാൾ താഴെ ഉള്ളവരുടെ ഉന്നമനത്തിനു വേണ്ടി ചിന്തിക്കുമ്പോൾ; അടിസ്ഥാനസൗകര്യങ്ങൾക്ക് പണം നീക്കിവെക്കുമ്പോൾ; അർപ്പിതമായ ഉത്തരവാദിത്തത്തിന്റെ ആഴം നേരിട്ട് അറിയുമ്പോൾ; പല നിയത്രണങ്ങളും കൊണ്ട് വരേണ്ടി വരും. അതാകും അഴിമതിക്കാരന്റെ അടുത്ത  അവസരം.

ഡൽഹിയിലെ ആപും മാവോയിസ്റ്റുകളും ചൂണ്ടികാണിക്കുന്നത് ഒരേ രാഷ്ട്രീയമാണ്. ഒന്ന് പല തവണ ശ്രമിച്ചു ലോകത്ത് പരാജയപെട്ട വിപ്ലവം. ഇന്ന് ചൈന പോലും അഴിമതിയുടെ ഭാരം പേറുന്ന ഒരു രാജ്യമാണ്. ഇന്ന് ഒരു പാട് സ്വകാര്യവൽകരണം അവർ ചെയ്തു കഴിഞ്ഞു.അപ്പോൾ ആ മാവോയുടെ ആശയങ്ങൾക്ക് എത്ര കാലത്തെ ആയൂസ് മാത്രമേ ഉണ്ടാകൂ എന്ന് ഊഹിക്കാമല്ലോ.


മറ്റെതാകട്ടെ; എന്ത് ചെയ്യണം എന്ന് വ്യക്തമായി ധാരണ ഇല്ലാത്ത ഒരു "ഉത്സാഹകമ്മിറ്റിയും". ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം നിലനിർത്തി  ഒരു നൂതന സാമ്പത്തിക നയം വാർത്തെടുക്കാൻ  അവര്ക്കാകുമോ? കണ്ടറിയാം. ഒന്നുകിൽ നെഹ്രുവിന്റെ ലൈസൻസ് രാജിലേക്ക് ഒരു തിരിച്ചുപോക്ക്. അല്ലെങ്കിൽ തികഞ്ഞ സുതാര്യത അനിവാര്യമാക്കിയേക്കാവുന്ന  തികഞ്ഞ സ്വകാര്യവല്കരണവും. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ബുദ്ധിമുട്ടുകൾ നേരിട്ടനുഭവിക്കുന്നവർ ആണ് നമ്മൾ മലയാളികൾ. സംസ്ഥാനത്തിന്റെ 40% ഫണ്ടും ഇന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നടത്തുന്നു. അത്തരം രണ്ടു സ്ഥാപനങ്ങളുടെ വ്യത്യസ്തനിലപാടുകൾ കാരണം സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ പലതും ഇത് കാരണം നമുക്ക് മാറ്റി വെക്കേണ്ടി വന്നിട്ടുണ്ട്. ഇത് തന്നെ ആയിരിക്കും ആപ് മുന്നോട്ട് വെക്കുന്ന സുതാര്യത വരുത്തുക.


ഞാൻ ഭയക്കുന്നത്; ഈ പ്രധാന പാര്ട്ടികളുടെ സ്വാധീനം കുറഞ്ഞാൽ പ്രാദേശികതാല്പര്യങ്ങൾക്ക് ഊന്നൽ  നല്കുന്ന സർക്കാറുകളുടെ ഒരു വേലിയേറ്റം ആയിരിക്കും. UP തളര്ന്നു നില്കുന്ന പോലെ ഇന്ത്യ മൊത്തം തളർന്നു  നിന്ന് പോകാൻ ഇത് ഇടയായേക്കാം. മൻമോഹൻസിംഗിന്റെ സാമ്പത്തികശാസ്ത്രമാണ് ഇന്ത്യയെ കുതിക്കുന്ന രീതിയിലേക്ക് മാറ്റിയത്. മാറി മാറി വന്ന സർക്കാറുകൾ ഇതിൽ നിന്നും വ്യതിചലിച്ചില്ല. അവസരവാദികൾ അത് ഉപയോഗിച്ച് എന്നത് നേര്. കൊഞ്ചിന് കിലോ 600 കടക്കുമ്പോൾ; ഉച്ചയാകും മുന്നേ കച്ചവടം മുഴുവൻ അവസാനിപ്പിക്കുന്ന വ്യപാരിക്കറിയാം ഇന്ന് ഇത് വാങ്ങാൻ ആളുണ്ട്. സാമ്പത്തികവളർച്ചയുടെ കൂടെ പിറപ്പ്‌ ആണ് വിലക്കയറ്റം

എന്നാൽ നമ്മൾ എല്ലാത്തിനും സംശയം വെച്ച് നീങ്ങിയാൽ; ഉണ്ടാവുക; ഇന്ന് ഈ ആപിനു ജയ് വിളിക്കുന്ന പ്രബുദ്ധരായ മദ്ധ്യവർഗം ഇന്ത്യ വിടാൻ കൂടുതൽ തയ്യാറാകും എന്നാണു. പ്രവാസിയാണ് ഞാനും. ഞാൻ ഉദ്ദേശിച്ചത് മറ്റു രാജ്യങ്ങളുടെ സിറ്റിസൻ ആയി അവർ മാറിയേക്കും.


ഇന്ത്യ എന്റെ രാജ്യമാണ്. ആഗ്രഹം അത് ലോകത്തിലെ ഒന്നാം നമ്പർ ആകണം എന്നും മാത്രം.