Monday, December 31, 2012

ഡിസംബറിന്റെ പെണ്‍കുട്ടി

ഡിസംബറിന്റെ പെണ്‍കുട്ടി

കൂടുതലൊന്നും പറയാതെ തന്നെ ഒരു 6 മാസത്തേക്ക് ഇനി ഈ വാക്ക്, ദില്ലിയിലുണ്ടായ ആ പ്രതീകം ആണ് എന്ന് മനസ്സിലാകാത്തവര്‍ ഉണ്ടാവില്ല. ഒരു പാട് ചിന്തകള്‍ക്ക് തുടക്കമിടാന്‍, സോഷ്യല്‍ വെബ് സൈറ്റുകള്‍ ഇന്ന് വേദിയാകുന്നു. എന്നാല്‍ അതിലും വേഗതയിലാണ് ഈ പെണ്‍കുട്ടിയുടെ അനുഭവം ചിന്തകള്‍ക്ക് തിരി കൊളുത്തിയത്.



കിരാതനിയമങ്ങള്‍ എന്ന് എല്ലാവരും ഉറക്കെ പറഞ്ഞിരുന്ന സൗദി നിയമങ്ങള്‍; അഥവാ ശരിയത്ത് നിയമങ്ങള്‍ ആണ് ശരി എന്ന് പറയാന്‍ ആളുകളുണ്ടായി. ബലാല്‍സംഗത്തിന് മരണശിക്ഷ; അഥവാ ലിംഗം മുറിച്ചു കളയല്‍ എന്നുള്ള ആവശ്യങ്ങള്‍ ജനം പറഞ്ഞു തുടങ്ങി.പരസ്യശിക്ഷ ആണ് കുറ്റങ്ങള്‍ കുറക്കാനുള്ള മാര്‍ഗ്ഗം; അങ്ങനെ ഒരുപാട് നിര്‍ദേശങ്ങള്‍ ജനങ്ങളില്‍ നിന്നും ഉണ്ടായി തുടങ്ങി. മനുഷ്യാവകാശ സംഘടനകള്‍; അവരുടെ സകലഫയലും ജനരോഷത്തെ ഭയന്നു ഉള്ളില്‍ എടുത്തു വെച്ച് കളഞ്ഞു.



നിയമവ്യവസ്ഥയുടെ കാര്യശേഷി ചോദ്യം ചെയ്യപെടുന്നു. സ്വയം വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണം എന്നും അസമയത്ത് ഒറ്റക്ക്  യാത്ര ചെയ്യരുത് എന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ പെട്ട സ്ത്രീകള്‍ തന്നെ പറയുന്നു. അറബ് രാജ്യങ്ങളില്‍ രാത്രി ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകളുടെ എണ്ണം ചൂണ്ടി കാണിച്ചാണ് ഈ അല്‍പവസ്ത്രധാരണരീതിയെ,  പലരും വിമര്‍ശിക്കുന്നത്.

മുന്‍വിധികളുടെ അടിസ്ഥാനത്തില്‍  ആയിരുന്നു പലപ്പോഴും ഇസ്ലാമിക ജീവിതരീതിയെ പലരും കണ്ടിരുന്നതും വിമര്‍ശിച്ചിരുന്നതും. ഇന്നീ ആവേശത്തില്‍ ചില  നിയമങ്ങളെ ശ്ലാഘിക്കുന്നവര്‍ നാളെ അവയെ തള്ളി പറയാതിരിക്കില്ല.

ഓരോ സമൂഹവും പിന്‍പറ്റുന്ന ജീവിതരീതി  ആവശ്യപെടുന്ന ചില നീതികളുണ്ട്; അവ  നിയന്ത്രിക്കേണ്ട ചില നിയമങ്ങളുടെ അനിവാര്യതയുമുണ്ട് എന്ന് വിശ്വസിക്കുന്നവന്‍ ആണ് ഞാന്‍.






7 ആണുങ്ങളും 7 പെണ്ണുങ്ങളും ഒപ്പം താമസിക്കും; അവര്‍ എല്ലാവരും പരസ്പരം ബന്ധപെടും എന്ന ചില ആശയങ്ങള്‍ വരെ ഉണ്ടായിരുന്ന സമൂഹത്തില്‍ ആണ്, ഒരാണിന്  ഉപാധികളോടെ 4 പെണ്‍. അത് തന്നെ, പെണ്ണുങ്ങള്‍ നിശ്ചയിക്കുന്ന മൂല്യം അവര്‍ക്ക് നല്‍കി; എന്നുള്ള നിയമം ശരിയത്ത് ആയി മാറിയത്.

ഇന്നത്തെ ജീവിതരീതി കഴിഞ്ഞ നൂറ്റാണ്ട് പോലെ അല്ല. ലൈംഗികഅരാജകത്വവും, വ്യക്തികേന്ദ്രീകൃതവും ആണ് ഇന്നത്തെ സമൂഹം. മുന്പ് പ്രായത്തെ കുറിച്ച് ഒരു ലേഖനം ഞാന്‍ എഴുതിയപ്പോള്‍, ഇതേ പറ്റി  സൂചിപ്പിച്ചിരുന്നു. ഇന്ന്  ഇന്ന് ഒരുപാട് സിവില്‍ കേസുകള്‍ സ്വത്ത്‌ തര്‍ക്കത്തിന്റെതാന്‍. ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന കുറ്റകൃത്യം സ്ത്രീകളോടുള്ള പീഡനങ്ങളും. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ, വിവാഹനിയമം ഏക സിവില്‍ കോഡ് ആക്കി, ശരിയത്ത് നിയമം നടപ്പിലാക്കണം എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ ജീവിത രീതിക്ക് മാറ്റം വരുമ്പോള്‍; അവ പരിഷ്കരിക്കാം എന്നും.


എപ്പോഴും ഈ നിയമത്തെ എതിര്‍ക്കുന്ന ഫെമിനിസ്റ്റ് ചിന്താഗതിക്കാര്‍ പറയുന്ന ഒന്നാണ് ആണുങ്ങളുടെ സെക്സ് സ്വാതന്ത്ര്യം. ഒരു പുരുഷന് ഒന്നില്‍ കൂടുതല്‍ സ്ത്രീകളുമായി ബന്ധമുണ്ടായാല്‍; അവരില്‍ എല്ലാവരില്‍ ജനിക്കുന്നവരും ആരുടെ മക്കള്‍ ആണ് എന്ന് ഉറപ്പിച്ചു പറയാം. രക്ഷിതാവ്  എന്ന ഉത്തരവാദിത്തത്തില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞു മാറാന്‍ ആകില്ല. പക്ഷെ ഒരു സ്ത്രീ തിരിച്ചു പല ആണുങ്ങളുമായി ബന്ധമുണ്ടായാല്‍ അതിന് ഒരു രക്ഷിതാവിനെ കണ്ടെത്തുക അത്ര എളുപ്പമല്ല.മാത്രമല്ല; അങ്ങനെ സ്ത്രീകള്‍ക്കും ആകാം എന്നായിരുന്നു എങ്കില്‍; സ്വത്ത്‌ തര്‍ക്കത്തിന്റെ മാനം എവിടെ ചെന്ന് എത്തിയേനെ?   

ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടാകുമ്പോള്‍, അതും സ്ത്രീകള്‍ തീരുമാനം എടുത്തു നടക്കുന്ന വിവാഹങ്ങള്‍ ആകുമ്പോള്‍, ജനങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്നത് കൂടും. സ്ത്രീകളോടുള്ള ആക്രമണം കുറയും.  
മഹര്‍ ആയി എന്തും ആവശ്യപെടാം എന്നാണ്. ഒരു സ്ഥിരവരുമാനം നല്‍കുന്ന സാധനം സ്ത്രീകള്‍ ഇവിടെ ആവശ്യപെട്ടുതുടങ്ങിയാല്‍; അങ്ങനെ സ്ത്രീകള്‍ വിവാഹത്തോടെ സംരംഭകരുമായാല്‍; സ്ത്രീ സ്വാതന്ത്ര്യവും ശാക്തീകരണവും സ്വാഭാവികമായും വളരും.ഒന്നില്‍ കൂടുതല്‍ ഭാര്യയുണ്ടായാല്‍; പുരുഷന് ലൈംഗികആക്രമണങ്ങള്‍ നടത്തേണ്ട മാനസിക കാരണങ്ങള്‍ കുറയുക തന്നെ ചെയ്യും.


ഇന്നത്തെ സാമൂഹികസ്ഥിതി വെച്ച് ഒന്ന് ചിന്തിക്കുക. ആവേശങ്ങള്‍ക്കപ്പുറത്തു അനിവാര്യമാക്കുന്ന ചില യാതാര്‍ത്ഥ്യങ്ങള്‍ അവ വിളിച്ചുപറയുന്നില്ലേ?