Friday, March 15, 2013

Kerala's Pension Age:

ആഗ്രഹങ്ങൾ; സ്വപ്‌നങ്ങൾ; നമ്മൾ പ്രതീക്ഷിക്കാത്ത സമയത്ത് വരുമ്പോഴാണ് നമ്മൾ അത് ദൈവത്തിന്റെ സംഭാവന ആയി കാണാർ. ആ ഒരു കാരണം കൊണ്ട് തന്നെ ഒരു പാട് ദൈവഭക്തി ഉള്ളവൻ  ആണ് ഞാൻ. അത് സ്വന്തം സ്വപ്‌നങ്ങൾ ആണെങ്കിലും മറ്റുള്ളവർക്ക് വേണ്ടി കണ്ടത് ആണെങ്കിലും ഒരു പാട് തവണ അത് സത്യമായി ഭവിചിട്ടുണ്ട്: അൽഹംദുല്ലില്ല

പക്ഷെ അവിടെയും പടച്ചവൻ ചില കാര്യങ്ങൾ ഒളിപ്പിച്ചുവെക്കും. "അങ്ങനെ ഓസിനു എല്ലാതും കൂടി വരവ് വെക്കണ്ട; കുറച്ചു നീ കൂടി കഷ്ടപെട്.   നിന്റെ പാതി നീ ചെയ്തേ തീരൂ." എന്നാലും വേണ്ടില്ല; കിട്ടിയതായി. ദാനം കിട്ടിയ പശുവല്ലേ? സന്തോഷം.

ഇത്രയും വലിയ നന്ദി എഴുതി തുടങ്ങിയത്; ഒരു എട്ടു കൊല്ലത്തോളമായി; ഞാൻ പെൻഷൻ പ്രായം 60 എന്ന സംഖ്യയിലേക്ക് മാറണം എന്നാശിക്കുന്നു. ഈ വര്ഷത്തെ ബജറ്റിൽ അത് മാണി സർ പ്രഖ്യാപിച്ചതോടെ ഞാൻ ധന്യൻ ആയി.

ദൈവം ഇപ്പോഴും കാലു മാറിയിട്ടില്ല.

എന്റെ പാതി ഞാൻ ചെയ്തു കഴിഞ്ഞിരുന്നില്ല. അറിയുന്ന രണ്ടു അധികാരികളോട് സൂചിപ്പിച്ചിരുന്നു എങ്കിലും; കണക്കുകൾ വെച്ച് വിസ്തരിച്ചു കൊടുക്കാൻ കഴിയാത്ത ചിലതുണ്ടല്ലോ. അതിൽ പെടുന്ന കാര്യമായത് കൊണ്ട് അവരെ വിശ്വസിപ്പിക്കാൻ എനിക്കായില്ല.

ഇക്കുറി മാണി സർ അത് നടപ്പിലാക്കിയപ്പോ മനസ്സിൽ എവിടെയൊക്കെയോ ലഡ്ഡു പൊട്ടി. പെൻഷൻ പ്രായത്തെ കുറിച്ച് ഞാൻ ഒരു കുറിപ്പ് മുന്നേ എഴുതിയിരുന്നു. അന്നും കേട്ടിരുന്നു; അപ്രായോഗികം എന്നും യുവജനസംഘടനകളെ പേടിച്ചു ഒരാളും ചെയ്യില്ല എന്നും ഉള്ള സംസാരം.

വരവിന്റെ സിംഹഭാഗം പെൻഷന് ചെലവാകുന്നു എന്നാ യാഥാർത്ഥ്യമാണോ ഞാൻ ഉദ്ദേശിച്ച സാമൂഹിക സ്ഥിതി മനസ്സിലാക്കിക്കാൻ സമാനമനസ്കരായ മുതിർന്ന  ഉദ്യോഗസ്ഥർക്ക് കഴിഞ്ഞതാണോ എനിക്കരിയില്ല. എന്തായാലും കാര്യം നടന്നു കിട്ടി.

പടച്ചവനു നന്ദി

എന്റെ കാഴ്ചപ്പാട് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു. ഒന്ന് വായിക്കുക
http://www.timesofmalabar.blogspot.ae/2012_10_01_archive.html


Saturday, March 9, 2013

Dedicated to all Women







സ്ത്രീ എന്ന് പറയുമ്പോള്‍ ശാരീരികരൂപം കൊണ്ടല്ല; മറിച്ചു സ്ത്രീകള്‍ വെറും ഒരു വാരിയെല്ല് മാത്രമല്ല എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഈ ലോക വനിതാദിനത്തില്‍ സമര്‍പ്പിക്കുന്നു എന്ന് ഒന്ന് വിശദീകരിച്ചു തുടങ്ങട്ടെ.








മൂന്നു മാസം മുന്നേ ഞാന്‍ ഡിസംബറിലെ പെണ്‍കുട്ടി എന്ന ഒരു കാഴ്ചപാട് വിവരിച്ചപ്പോള്‍ ഒരു പാട് ആക്ഷേപങ്ങള്‍ കേട്ടിരുന്നു. എന്റെ ഭാര്യയുടെ ദുര്‍വിധി ഓര്‍ത്തുള്ള സഹതാപങ്ങള്‍ ഉള്‍പടെ അപ്രതീക്ഷിതമായ പല നിരൂപണങ്ങളും എനിക്ക് കേള്‍കേണ്ടി വന്നു. ഞാന്‍ ഉദ്ദേശിച്ച പോലെ എനിക്ക് വിവരിക്കാന്‍ കഴിയാതിരുന്നത് കൊണ്ടാകാം ഈ ആക്ഷേപങ്ങള്‍ എന്നെനിക്കു അന്നേ തൊന്നിയിരുന്നു. ആ തോന്നല്‍ ശരിയായിരുന്നു എന്നാണു അതിനു ശേഷം ഉണ്ടായ പല സാമൂഹികാവസ്ഥയെ കുറിച്ചുള്ള മീഡിയ ചര്‍ച്ചകള്‍ ചൂണ്ടി കാണിക്കുന്നതും.

ഡോക്ടര്‍ രജത്കുമാറിന്റെ പ്രസംഗം മുഴുവന്‍ കേട്ടിരുന്ന ഒരാള്‍ക്കും അത് അത്ര തീര്‍ത്തും സ്ത്രീവിരുദ്ധം ആണ് എന്ന് പറയാനാകില്ല. നഷ്ടപെട്ടുകൊണ്ടിരിക്കുന്ന മൂല്യബോധം കൊണ്ട് പതിയിരിക്കുന്ന അപകടങ്ങള്‍ വിവരിച്ചപ്പോള്‍ ആ ഭാഗം മാത്രം അടര്‍ത്തിയെടുത്ത് സായാഹ്നം കൊഴുപ്പിക്കാന്‍ ഏഷ്യാനെറ്റ്‌ കാണിച്ച ഉത്സാഹം അല്പം നിരുത്തരവാദപരം ആയിപ്പോയി. എന്നാല്‍ സാമൂഹികപ്രതിബദ്ധത കാണിക്കേണ്ട രാഷ്ട്രീയക്കാര്‍ എത്രയോ തരംതാണ കമന്റുകള്‍ പാസ്സാക്കുമ്പോള്‍ നിസ്സംഗരായി നില്‍ക്കുന്ന പൊതുജനം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പഠിക്കാന്‍ കാണിച്ച ഉല്‍സാഹം ശ്ലാഘനീയം തന്നെ.

സ്ത്രീകളോടുള്ള പരാക്രമണത്തിനു യാതൊരു കുറവും വരാത്ത ഒരവസ്ഥ തുടരുമ്പോഴും സോഷ്യല്‍ മീഡിയയില്‍ പടരുന്ന നിരൂപണങ്ങളും അഭിപ്രായങ്ങളും നോക്കി കാണുമ്പോള്‍ ഞാന്‍ മുന്നേ എഴുതിയ കാതലായ വിഷയം പ്രസക്തമാണെന്നു പറയാതെ വയ്യ.

മിക്ക അഭിപ്രായങ്ങളും പറയുന്നത് സ്ത്രീകള്‍ അടങ്ങി ഒതുങ്ങി ഇരിക്കണം എന്ന് തന്നെ ആണ്. ഒരു പാവം മൂന്നു വയസ്സുകാരിയെ പോലും വെറുതേ വിടാതെ ചിലര്‍ നടക്കുമ്പോള്‍; ഈ പ്രശ്നങ്ങളുടെ ഒക്കെ കാരണം  സ്ത്രീകളുടെ കൈയ്യിലിരുപ്പ്‌ കൊണ്ടാണ് എന്ന് പറയാന്‍ നാണമില്ലാത്തവര്‍ക്കും എങ്ങനെ ഈ സമൂഹത്തില്‍ തുടരാന്‍  കഴിയുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? പൊതുജനത്തിന്റെ നിസ്സംഗഭാവത്തിന്റെ കാരണം വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

അതായിരുന്നു ഞാന്‍ അന്ന് ശ്രമിച്ചത്. വിശദമാക്കാന്‍ പരാജയപ്പെട്ടതും.
എങ്കിലും ഞാന്‍ ഒന്ന് ആവര്‍ത്തിക്കട്ടെ;
 വിവാഹനിയമം ഏക സിവില്‍ കോഡ് ആക്കി, ശരിയത്ത് നിയമം നടപ്പിലാക്കണം എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ ജീവിത രീതിക്ക് മാറ്റം വരുമ്പോള്‍; അവ പരിഷ്കരിക്കാം എന്നും., (കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് നോക്കുക http://www.timesofmalabar.blogspot.ae/2012_12_01_archive.html )


സ്ത്രീകളെ ഒരു രണ്ടാം തരം മനുഷ്യനായെ(ഹ്യുമന്‍ ബീയിംഗ്) അവര്‍ പോലും കാണുന്നുള്ളൂ. ആദാമിന്റെ വാരിയെല്ല്. അത്ര മാത്രം. ആണുങ്ങളുടെ കീഴെ ആണ് അവര്‍ തന്നെ സ്വയം പ്രതിഷ്ടിക്കുന്നത്. എന്ത് കൊണ്ടാണ്  ഇങ്ങനെ ഒരു സ്ഥിതിവിശേഷം? സ്ത്രീശാക്തീകരണത്തിനു അവരര്‍ഹിക്കുന്ന നയവ്യത്യാസങ്ങള്‍ നടത്താന്‍ ശ്രമിക്കുന്ന ആളുകള്‍ ഇത് കൂടി ഒന്ന് കാണണം.

ഒരു സമൂഹത്തില്‍ ആളുകള്‍ ബഹുമാനം നേടണമെങ്കില്‍ മൂന്ന് രീതിയിലെ അതിനു കഴിയൂ. വിദ്യാഭ്യാസം; അധികാരം; പിന്നെ സാമ്പത്തികവും. നിരന്തരമായ വിദ്യഭ്യാസപരിശ്രമങ്ങളിലൂടെ ഒരു പരിധി വരെ അതിനു സാധിച്ചു. അധികാരവികേന്ദ്രീകരണത്തിന്റെ കൂടെ 51% സ്ത്രീസംവരണത്തിന്റെ സഹായത്തോടെ അധികാരവും സ്ത്രീകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞു. ഇനി ഉള്ളത് സാമ്പത്തികമാണ്. പക്ഷെ ഈ ശ്രമങ്ങള്‍ ഫലവത്തായിട്ടുണ്ടോ?

വിവാഹത്തിനു വെച്ച ഏറ്റവും ചെറിയ പ്രായമാണ് യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ വിദ്യാഭ്യാസം സ്കൂളിനപ്പുറത്തേക്ക് വളര്‍ത്തിയത് എന്നാണ് എന്റെ നിരീക്ഷണം. വിവാഹാനന്തരപഠനവും ജോലിയും ഇന്നും സ്ത്രീകള്‍ അവസാനിപ്പിക്കുന്നതിന് പക്ഷെ അവര്‍ തയ്യാറായിട്ടില്ല. ഇതിനു കാരണമായി എനിക്ക് തോന്നുന്നത് നേരത്തെ പറഞ്ഞ അപകര്‍ഷതാബോധമാകണം എന്നാണ്.

51% അധികാരങ്ങള്‍ പക്ഷെ ഫലവത്തായി വരുമോ എന്ന് കണ്ടറിയണം. അവരില്‍ ബഹുപൂരിപക്ഷവും ഭാര്യയെ വെച്ച് ഭര്‍ത്താവ്  ഭരിക്കല്‍ ആയിരിക്കും എന്ന് ഊഹിക്കാവുന്നതേ  ഉള്ളൂ . അപകര്‍ഷതാബോധം അത്ര പെട്ടെന്ന് മാറില്ലല്ലോ.

പിന്നെ ഉള്ള വഴിയാണ് സാമ്പത്തികസ്വാതന്ത്ര്യം. അതിനായിരുന്നു ഞാന്‍ ശ്രദ്ധ വെച്ചതും. എല്ലാവരും എന്നാല്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ അവഗണിച്ചതും.

സ്ത്രീകള്‍ക്കുള്ള അപകര്‍ഷതബോധത്തിന്റെ ഒരു കാരണം അഭിസാരികമാര്‍ എന്ന ഒരു തൊഴിലാളിവര്‍ഗ്ഗത്തിന് സര്‍ക്കാര്‍ സമ്മതം നല്‌കിയതാണ്. ലോകത്ത് ഏറ്റവും ഉയര്‍ന്ന ബലാല്‍സംഘം നടക്കുന്നത് ആ തൊഴില്‍ നിയമനുസൃതമാക്കിയ നാടുകളില്‍ ആണ് എന്ന് കണക്കുകള്‍  സൂചിപ്പിക്കുന്നു. കാരണം; അതോടെ സ്ത്രീകള്‍ക്ക് യാതൊരു സ്ഥാനവും ബഹുമാനവും ആ സമൂഹം നല്‌കില്ല. ഒറ്റക് നില്‍ക്കുന്ന സ്ത്രീകളെ ആ ഒരു കണ്ണിലൂടെ ആണ് സമൂഹം കാണുക എന്നത് ഇന്ത്യാവിഷന്റെ അന്വേഷണത്തില്‍ നമ്മള്‍ കണ്ടതുമാണ്. വെറുമൊരു  മംസപിണ്ടമല്ല സ്ത്രീ എന്ന് സ്ത്രീകള്‍ തന്നെ  ചിന്തിക്കണമെങ്കില്‍ ആ തൊഴില്‍ ചെയ്യുന്നവര്‍ ഇല്ലാതായെ തീരൂ.

അഭിസാരികമാരുടെ തണല്‍ തേടി പോകുന്നവരില്‍ നല്ലൊരു  പങ്ക് ഭാര്യമാരില്‍ ലൈംഗികസംതൃപ്തി നേടാത്തവരാണ്. ഇതിനാണ് ഞാന്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ എന്ന ഒരു നിര്‍ദേശം മുന്നോട്ടു വെച്ചത്. അല്ലാതെ വെറും ബലാല്‍ സംഘത്തിനുള്ള  മരുമരുന്നായല്ല.

പക്ഷെ ഈ ഒന്നിലധികം ഭാര്യമാര്‍ എന്ന ആശയത്തിനും ഒരു നിയന്ത്രണം വേണം.  അതാണ്‌ വിവാഹരജിസ്റ്ററില്‍ ചേര്‍ക്കേണ്ട നിര്‍ബന്ധിതപുരുഷധനം. ഇത് രണ്ടും വരുന്നതോടെ ഒരു പാട് സമ്പത്ത് സ്ത്രീകളിലേക്ക് കൈമാറ്റപ്പെടും. മാത്രവുമല്ല; കുറെ സ്ത്രീകള്‍ സ്വന്തം സാമ്പത്തികനിലയില്‍ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന ആളുകളുമായി വിവാഹത്തില്‍ ഏര്‍പെടാന്‍ സാധ്യതയുമുണ്ട്. വിശിഷ്യ രണ്ടാം വിവാഹങ്ങളിലൂടെ. സ്ഥിരം വരുമാനം ഉള്ള സ്വത്തുകള്‍  സ്ത്രീകള്‍ ആവശ്യപെടാന്‍ തുടങ്ങിയാല്‍; അവര്‍ക്ക് സാമ്പത്തികമായി വളരാന്‍ സാധിക്കും. അപകര്‍ഷതബോധത്തിനു ബദല്‍ ഉറച്ച ആത്മവിശ്വാസം വളര്‍ത്താന്‍ ഇത് ഏറെ സഹായകമാകും. അപ്പോഴാണ്‌; പുരുഷന്മാര്‍ സ്ത്രീകളെ മംസപിണ്ടങ്ങള്‍ മാത്രമായി കാണാതിരിക്കുക.

മാനുകളെയും മുള്ളനെയും മുയലിനെയും  വേട്ടയാടാന്‍ നായാട്ട് ഇഷ്ടമുള്ള കിരാതന്മാര്‍ക്ക് ഒരു ഹരം ആണ് . എന്നാല്‍ പുലികളേയും ആനകളേയും ആരും വെറുതേ ഒരു ഹോബി എന്ന നിലയില്‍ വേട്ടയാടാന്‍ മെനക്കെടാറില്ല. ആത്മരക്ഷാര്‍ത്ഥം മാത്രം ആയിരിക്കും; അല്ലെങ്കില്‍ മറ്റെന്തെങ്കിലും ലക്ഷ്യമിട്ടാകും. സ്ത്രീകള്‍ക്ക് ഇന്നത്തെ സമൂഹത്തില്‍ ഇതേ പോലെ വെറും മംസപിണ്ടത്തിനപ്പുറം ഒരു സ്ഥാനം സ്ത്രീകള്‍ തന്നെ നല്കാതിരിക്കുമ്പോള്‍; ഇതേ നില തന്നെ തുടരുകയുള്ളൂ.
              

ഇന്ന് സ്ത്രീകള്‍ക്ക് സാമ്പത്തികസുരക്ഷ ലഭിക്കുന്നത് വിവാഹമോചനത്തോടെ മാത്രമേയുള്ളൂ. സ്വന്തം പിതാവിനെ പേരില്‍ നിന്നും വെട്ടിമാറ്റി പകരം എഴുതിയ ആളെ ജീവിതത്തില്‍ നിന്നും മായ്ച്ചു കളയെണ്ടുന്ന അവസ്ഥയില്‍.  ഒരല്പം പോലും ആത്മാഭിമാനമോ  മാനസികകെട്ടുറപ്പോ  ഇല്ലാത്ത ആ അവസരത്തില്‍ അല്ല ഒരു സ്ത്രീക്ക് സാമ്പത്തികസുരക്ഷ എന്ന പിച്ച നല്‍കേണ്ടത്. ഒരു പുതുജീവിതം തുടങ്ങുമ്പോഴാണ്.

അത് കൊണ്ടാണ് ഞാന്‍ ആ കാഴ്ചപാട് അന്നെഴുതിയത്. ഇന്ന് ആവര്‍ത്തിക്കുന്നത്. സ്ത്രീസംരക്ഷണത്തിന് വേണ്ടി ചിന്തിക്കുന്നവര്‍; പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടെങ്കില്‍; ഒരു ചിന്ത ഇതിനു നല്‌കുക. അല്ലെങ്കില്‍ അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഇത് ഫോര്‍വേഡ് ചെയ്യുക. ചിലപ്പോള്‍ ഇതില്‍ നിന്നും വല്ല നല്ല ആശയത്തിനും തിരി കൊളുത്താന്‍ അവര്‍ക്ക് സാധിച്ചാലൊ....