Saturday, March 21, 2009

രാഷ്ട്രീയം അധികാരമാകുമ്പോള്‍

ഇന്നു ഇലക്ഷന്‍ അടുത്തിരിക്കുന്ന ഈ വേളയില്‍ നമ്മുടെ മാധ്യമങ്ങള്‍ ഒക്കെ ഏറ്റവും കൂടുതല്‍, ഒരു പക്ഷെ, വെറും ശ്രദ്ധ നല്കുന്ന വിഷയം കേരള രാഷ്ട്രീയവും പിന്നെ ഇന്ത്യന്‍ രാഷ്ട്രീയവും ആയിരിക്കും. അത് വെറും സ്വാഭാവികം. പക്ഷെ അസ്വാഭാവികമായ ചില വ്യതിയാനങ്ങള്‍ ഇന്നു ഇതില്‍ കാണുന്നു.
അതില്‍ ഏറ്റവും പ്രധാനം, ഇന്നു ഈ മാധ്യമങ്ങള്‍ മറന്നു തുടങ്ങിയ വിഷയത്തിലേക്ക് ആണ്. യതാര്‍ത്ത രാഷ്ട്രീയത്തിന്റെ മുഖം അല്ല ഇന്നു കാണുന്നത്. ഇന്നു തിരാഞ്ഞെടുപ്പ് രാഷ്ട്രീയം ചര്ച്ച ആണ്‍ മീടിയക്കും താത്പര്യം. ഒറ്റക്കൊട്ടാക് ചില വിഷയങ്ങളില്‍, മാധ്യമങ്ങള്‍ ശ്രദ്ധ ക്ഷന്നികാരുന്ടെന്കിലും അതിനെ ഒരു നല്ല വായനയോ, കാഴ്ചയോ ആയി മാറ്റാന്‍ അവര്‍ക്ക് ആവുന്നില്ല. വിവിധ മാനേജമെന്റുകളുടെ മറ്റു താല്പര്യങ്ങള്‍ ആണോ അതോ, മലയാളിക്കൊന്നിനും, ഗോസിപ്പിനല്ലാതെ, സമയം ചെലവഴിക്കാന്‍ മനസില്ലാതത് കൊണ്ട് ആണോ, എന്തോ; നടക്കുന്നത് ഇതാന്‍.
നമ്മുക്ക് തോമസ് മാഷ്‌ ഏറനാകുലാതെ മാലിന്യ പ്രശ്നത്തിനോ, വല്ലാര്‍പാടം, സ്മാര്ട്ട് സിറ്റി പ്രസ്നാങ്ങല്‍ക്കോ എന്ത് നിലപാട് എടുക്കുമെന്നല്ല, എന്തിനാന്‍ ഹൈബീയെ ഒഴിവാക്കിയെന്‍ അറിയാന്‍ ആനന്‍ തിടുക്കം. അവര്‍ രണ്ടും ഒരേ പാര്ട്ടി അല്ലെ എന്നാ ഒരു ആലോചന പോലും നമ്മുക്കില്ല. എല്ലാവരും തമ്മില്‍ അകന്നു കാണാന്‍ ആണ് നമ്മുക്ക് താത്പര്യം. സി പി എം, അവര്‍ പ്രതിനിധാനം ചെയ്യുന്ന വിശ്വാസപ്രമാണങ്ങള്‍ കാറ്റില്‍ പരത്തി മുന്നേ ഒരു തീവ്രവാദി സംഘം ആയതില്‍ സ്വയം അഭിമാനം കണ്ടിരുന്ന മറ്റൊരു സംഗടനയുടെ സ്ഥാനര്തിയെ സ്വന്തം സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചിരിക്കുന്നു. ബി ജ പി യുടെ സ്ഥനാര്തിയായി സോണിയ ഗാന്ധി വരുന്ന പോലെ. മറ്റാര് ചെയ്തിരുന്നാലും അതില്‍ സമാധാനിക്കാം. അവരുടെ അജണ്ടയെ അധികാരം ആയിരുന്നു. പക്ഷെ വ്യക്തമായ ഒരു രാഷ്ട്രീയ കാഴ്ചപാട് ഉണ്ടായിരുന്നു (ശരിയോ തെറ്റോ എന്നുള്ളത് ആപേക്ഷികം ആയത് കൊണ്ടു ആ ഭാഗം വിടുന്നു.) എന്നുല്ലതാണ്ണ്‍ ഈ മൂല്യച്യുതി ഒരു ചിന്താവിഷയം ആയി അവതരിപ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.
ഒരു ചൊല്ലുണ്ട്. നമ്മള്‍ അര്‍ഹിക്കുന്ന നേതാവിനെ നമുക്ക് അധികാരിയായി കിട്ടൂ എന്ന. മൂക്കില്ല രാജ്യത്തെ മുരിമൂക്കനെ പോലെ നമ്മള്‍ അര്‍ഹിക്കുന്നത് ശരിക്കും ഈ ഹിജടകള്‍ ആണോ?
ഇതു ഞാന്‍ നിങ്ങല്ല്ക് വിടുന്നു...........

Friday, March 13, 2009

മതങ്ങളും രാഷ്ട്രീയവും

ഒരു ഇലക്ഷന്‍ എന്നാല്‍ അത് ജനാധിപതയ വ്യവസ്ഥയുടെ ഏറ്റവും പവിത്രമായ ഒരു കര്മ്മം ആനന്‍. ഏതൊരു പൌരന്റെയും പ്രഥമ കടമ. അതിന്റെ ആണിക്കല്ല് തന്നെ ഓരോ പൌരനും അവന്റെതായ ഒരു കാഴ്ചപാട് ഉണ്ട് എന്നും അത് എല്ലാം പരിഗണിക്കണം എന്നും ആണ്‍. ഇതു ഉറപ്പാക്കാന്‍ നമ്മുടെ ഇലക്ഷന്‍ കമ്മീഷന്‍ പല നിയമങ്ങള്‍ വെച്ചിട്ടുണ്ട്‌ താനും. സത്യവാച്ചകത്ത്തില്‍ തന്നെ ഓരോ ജനപ്രതിനിധിയും സ്വജനപക്ഷപാതമോ അന്യായമോ പ്രവര്‍ത്തിക്കില്ല എന്നുണ്ട്. വര്‍ഗീയ പ്രീനനമോ, വിദ്വേഷമോ പാടില്ല എന്ന് പ്രചാരണ വേളയിലെ പെരുമാറ്റ ചട്ടത്തില്‍ നിഷ്ക്കര്ഷിക്കുന്നുമുന്ദ്. അപ്പോള്‍, മത സംഗടനകള്‍ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടുനത് ശരിയാണോ? പ്രത്യേകിച്ചും ഈ ഇലക്ഷന്‍ കാലതെന്കിലും?

ഏതൊരു വ്യക്തിക്കും ഏതൊരു കൂട്ടായ്മക്കും സംഗടനകള്‍ ഉണ്ടാക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ തെരഞ്ഞെടുപ്പ് പെരുമാട്ടച്ചട്ടത്തില്‍ അവരുടെ പ്രവര്ത്തനം പെടുന്നില്ല.

ഒരല്പം നിയന്ത്രണം ഈ കാര്യത്തില്‍ വരുത്തണം എന്നാന്‍ എന്റെ കാഴ്ചപാട്. നിങ്ങളുടേതോ?